Wednesday, June 8, 2016

ഭാരതം ലോകത്തിന്‍റെ നിറുകയില്‍!

LIKE IT OR NOT,
INDIANS ARE ON TOP OF THE WORLD!




ലോകം ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കുന്നു; നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നു. കേവലം മോദി എന്ന വ്യക്തിപ്രഭാവത്തെ വേര്‍തിരിച്ചല്ല, മറിച്ച് നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ഭാരതത്തിലെ ജനതയെയാണ് ഇന്നു ലോകം ആരാധനയോടെ ഉറ്റുനോക്കുന്നത്.

ഈ അഭിമാന നേട്ടത്തിനു ഭാഗധേയര്‍ കുറേയേറെ RSS-കാരോ കുറെ ഹിന്ദുക്കളോ മാത്രമല്ല, മറിച്ച് ജാതി-മത ലിംഗ-വര്‍ണ ഭേദമേന്യേ 130 കോടിയോളം വരുന്ന ഭാരതീയര്‍ക്ക് ഇതൊരാഘോഷവേള തന്നെ. [എന്നിരുന്നാലും അവിടെയും ഇവിടെയും ചില ജാരസന്തതികള്‍ സന്തോഷത്തില്‍ പങ്കുചേരാനോ, നേട്ടങ്ങള്‍ അംഗീകരിക്കാനോ ആവാതെ അപശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ചുകൊണ്ടേയിരിയ്ക്കുന്നു എന്ന ദുഖകരമായ വസ്തുത തല്‍ക്കാലം അവഗണിക്കാന്‍ ശ്രമിക്കാം].

ലോകജനതയുടെ മുന്നില്‍ ഭാരതത്തിന്‍റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തിയ മോദി, തന്‍റെ ജൈത്രയാത്ര അനുസ്യൂതം തുടരുമ്പോള്‍, ആധികം വിദൂരത്തെയല്ലാത്ത ഒരു പഴയ കാലം നിങ്ങള്‍ക്ക് ഓര്‍മ വേണം. അതിര്‍ത്തിയില്‍ പാക്കിസ്താനി ആര്‍മി ഇന്ത്യന്‍ സൈനികന്‍റെ തല കൊയ്തുകൊണ്ടു പോയിരുന്ന കാലം... തക്കതായി തിരിച്ചടിക്കാനോ ശക്തമായി പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ പോലും ആവാതെ അവരെ അനുനയിപ്പിക്കാന്‍ അമേരിക്കയോട് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കെഞ്ചിയിരുന്ന കാലം... പിന്നീട്, ഇതേ വിഷയത്തില്‍ നവാസ് ഷെരിഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ "എന്തിനും ഏതിനും പരാതിപ്പെടുന്ന ഗ്രാമീണ വനിത"യോട് ഉപമിച്ച് ലോകത്തിനു മുന്‍പില്‍ അപമാനിച്ച ഒരു കാലം.

മാതൃഭൂമിക്കു നേരെയുണ്ടായ ആ ബലാല്‍ക്കാരം അന്ന് നമ്മുടെ രാഷ്ട്രീയ നപുംസകങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, എതിര്‍ക്കാനാവാതെ നിശ്ശബ്ദം ആസ്വദിച്ചപ്പോള്‍, അന്ന് കേവലം ഗുജറാത്ത് മുഖ്യമന്ത്രിയിരുന്ന നരേന്ദ്ര മോദി മാത്രമാണ് ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട്, രാഷ്ട്രസ്നേഹത്തിന്‍റെ വേറിട്ട ഒരു ശബ്ദമുയര്‍ത്തിയത്.

കഥ ഇവിടെ വായിക്കാം (Link to the Story that appeared in the Times of India): http://timesofindia.indiatimes.com/india/Modi-mocks-at-Indian-journalists-on-dehati-aurat-row-editors-group-objects-to-his-remark/articleshow/23270047.cms

ഈയോരറ്റ സംഭവം മതി നരേന്ദ്രമോദി ആരെന്നു ലോകത്തിനു മനസ്സിലാവാന്‍. അന്ന് ലോകസഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുകയായിരുന്ന നരേന്ദ്ര മോദിയ്ക്ക്, സംവേദനക്ഷമതയുള്ള വിഷയമായതുകൊണ്ട്‌, അധികാരത്തിന്‍റെ അകത്തളങ്ങളില്‍ അന്തിയുറങ്ങിയിരുന്ന മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിക്കാതെ, നയതന്ത്രപരമായി ഒഴിവാകാമായിരുന്നു എന്ന കാര്യം നിങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിനും വളരെ വ്യക്തമായി അറിയാമായിരുന്നിരിക്കണം. പക്ഷേ സിരകളില്‍ ശുദ്ധരക്തമൊഴുകുന്ന, 56-ഇഞ്ച് നെഞ്ചളവും ചങ്കൂറ്റവുമുള്ള ഈ ദേശഭക്തന് ഒരു ഭീരുവിനെപ്പോലെ അമ്മയുടെ വസ്ത്രാക്ഷേപം സഹിക്കാന്‍ കഴിയുമായിരുന്നതല്ലല്ലോ?

ജയ്‌ ഹിന്ദ്‌! ജയ്‌ ജവാന്‍!! ജയ്‌ ഭരത് !!!