Thursday, November 30, 2017

വ്യക്തി സ്വാതന്ത്ര്യവും മതേ'തറ' ജിഹാദികളും!

മതം മാറ്റക്കേസിലെ അഖില ഒരിക്കലും ഹാദിയ എന്ന പേര് സ്വീകരിച്ചതായി ഔദ്യോഗിക പ്രമാണങ്ങള്‍ ഇല്ല എന്നിരിക്കെ, കേരളത്തിലെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി 'ഹാദിയ' എന്നു മാത്രം അവരെക്കുറിച്ച് സംബോധന ചെയ്യുന്നത് ചില വ്യക്തമായ അജണ്ടകളുടെ ഭാഗമാണ്. അഖിലയുടെ നിര്‍ബന്ധിത മതം മാറ്റ കേസ് പരിഗണനയിലിരിക്കെ, ഹൈക്കോടതിയുടെ നിനിര്‍ദ്ദേശാനുസരണം, സൈനബ എന്ന 'സാമൂഹ്യ പ്രവര്‍ത്തക'യുടെ സംരക്ഷണയില്‍ കഴിയുന്നതിനിടെയാണ് അനധികൃതമായി ശെഫീന്‍ ജെഹാന്‍ എന്ന വ്യക്തിയെക്കൊണ്ട്‌ ഒരു കൂട്ടം തല്‍പ്പര കക്ഷികള്‍ ചേര്‍ന്ന് അഖിലയുടെ വിവാഹം നടത്തിയത്.
മുസ്ലിം വ്യക്തി നിയമാനുസൃതമായോ ഹിന്ദു നിയമാനുസൃതമായോ പാലിക്കേണ്ട നിബന്ധനകള്‍ അനുസരിച്ചല്ലാ ഈ തട്ടിക്കൂട്ടു വിവാഹം നടത്തിയത് എന്ന് പിന്നീട് കോടതി തന്നെ വിലയിരുത്തുകയുണ്ടായി, മാത്രവുമല്ല, ശെഫീനെന്ന വ്യക്തിയുമായി അഖിലയ്ക്ക് വിവാഹപൂര്‍വ ബന്ധമോ പരിചയമോ പോലും ഉണ്ടായിരുന്നില്ല എന്ന വാസ്തുതയും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടു തന്നെയാണ് ഹൈക്കോടതി അവരുടെ വിവാഹം അസാധുവായി പ്രഖ്യാപിച്ചതും അഖിലയുടെ സംരക്ഷണം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തതും.

അതുവരെ, പര്‍ദക്കു പിന്നില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവര്‍ഗീയ രാഷ്ട്രീയ സംഘടന ഈയവസരത്തിലാണ് കേസില്‍ പ്രത്യക്ഷമായി ഇടപെടാന്‍ തുടങ്ങിയതും, ജഡ്ജിയെ അപമാനിച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതും, കേസ് ഏറ്റെടുത്തു നടത്തുന്നതിനുവേണ്ടിയുള്ള ഫണ്ടുശേഖരണം അടക്കമുള്ള തുടര്‍ നടപടികള്‍ക്ക് തുടക്കമിട്ടതും.

കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കേയാണ് കോടതിയേയും രാജ്യത്തെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളുടെ വെളിപ്പെടുത്തലിലൂടെ സൈനബ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകയാണെന്നും ഇവരുടെ സംഘടന ഇന്ത്യയിലെ IS പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഭീകരരാണെന്നും, മത പഠനത്തിന്‍റെ പേരില്‍ സത്യസരണിയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും മറ്റുമുള്ള ഒട്ടേറെ സത്യങ്ങള്‍ പുറം ലോകം അറിയുന്നത്.

ഇതുകൂടാതെ, NIA നടത്തിയ അന്വേഷണങ്ങളില്‍ ഷെഫീന്‍ ജെഹാന്‍ എന്ന വ്യക്തിയുടെ ഐഎസ് തീവ്രവാദികളുമായുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരുന്നു.
അതുകൊണ്ടുതന്നെ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അഖില കേസ് വെറുമൊരു മതം മാറ്റ കേസോ, വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റ കേസോ, മറ്റൊരു അച്ഛന്‍-അമ്മ-മകള്‍-ഭാര്യാ-ഭര്‍തൃ കുടുംബ തര്‍ക്കമോ അല്ല, മറിച്ച് മനുഷ്യക്കടത്ത് അന്താരാഷ്ട്ര തീവ്രവാദം തുടങ്ങിയ രാജ്യ സുരക്ഷേയെത്തന്നെ ബാധിക്കുന്ന അതീവ ഗുരുതരമാര്‍ന്ന വിഷയങ്ങളാണ്.

ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഈ കേസ് മാനുഷിക പരിഗണനകളേക്കാളും, വ്യക്തി-മത വികാരങ്ങളേക്കാളും മുകളില്‍ ഉയര്‍ന്ന് വളരെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. തുടര്‍ച്ചയായ മതപ്രബോധനങ്ങളും മാധ്യമ വിചാരണകളും സാമൂഹ്യ മാധ്യമങ്ങളുടെ കടന്നുകയറ്റവും 'അഭ്യുദയകാംക്ഷി'കളുടെ സമ്മര്‍ദ്ദവും അഖിലയെ ഇപ്പോള്‍ ഒരു പ്രത്യേക മാനസിക നിലയിലാക്കിയിരിക്കുകയാണ്എന്ന വസ്തുതയും കോടതിയുടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
നൊന്തു പെറ്റ അമ്മയെക്കാളും ഇക്കാലമത്രയും ലാളിച്ചു വളര്‍ത്തിയ അച്ഛനേക്കാളും മുകളിലായി ഇന്നലെക്കണ്ട മതത്തെയും അതിലൂടെ ആര്‍ജിച്ച ഭര്‍ത്താവിനെയുമാണ് അഖിലക്കു പ്രിയമെന്നും ശെഫീനെയാണ് രക്ഷാകര്‍ത്താവായി വേണ്ടതെന്നും കോടതിയിലെ വാദങ്ങള്‍ക്കിടെ തുടര്‍ച്ചയായി അഖില നടത്തിയ അഭ്യര്‍ത്ഥനകളും ഈ വാദം ശരിവയ്ക്കുന്നു. പ്രായോഗികമായ ഭാവി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇത്തരുണത്തില്‍ ആ പെണ്‍കുട്ടി പ്രാപ്തയല്ല എന്നത് അവരുടെ മൊഴികളില്‍ വ്യക്തമാണ്.

ഇക്കാരണങ്ങള്‍കൊണ്ട്, അഖിലയെ അവരുടെ പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാലയത്തിലേക്ക്‌ തിരിച്ചയക്കാനുള്ള കോടതിയുടെ തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്, അഭിനന്ദനീയമാണ്. കേസ് തുടര്‍ന്നും സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നിരിക്കെ, കേരളത്തിലെ ജിഹാദി മാധ്യമങ്ങള്‍, അവര്‍ക്ക് വ്യക്തമായ മറ്റു സ്വാര്‍ത്ഥ കാരണങ്ങള്‍ ഇല്ലഎങ്കില്‍, ദിവസേന അന്തിച്ചര്‍ച്ച നടത്തി വിധിയെഴുതുന്നത് അപക്വമാണ്, അനാശാസ്യമാണ്. -- ശ്രീനിവാസന്‍ പോസ്റ്റിന്നാധാരമായ വാര്‍ത്ത‍ ഇവിടെ:

http://www.manoramanews.com/daily-programs/9mani-charcha/2017/11/28/is-the-individual-freedom-of-hadiya-completed.html