Friday, August 18, 2017

സണ്ണി സൂപ്പറാണ് ...

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!


"സണ്ണിയുടെ ഒരു കടാക്ഷത്തിനായി കൊച്ചിയില്‍ തടിച്ചുകൂടിയത് ആയിരങ്ങൾ. തിരക്കു മൂലം SBI ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസ്സിന്‍റെ മുകളിലും കയറിയിരുന്നാണ് പലരും താരത്തെ ദര്‍ശിച്ചത്. ഇതിനിടെ മെട്രോയുടെ ഭാഗമായി MG റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന ATM കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതു താഴെവീഴുകയും ചെയ്‌തു, പലര്‍ക്കും പരിക്കേറ്റു" -- വാര്‍ത്ത‍.

വീഡിയോ ലിങ്ക്:
https://www.facebook.com/100012108934495/videos/333615920385370/

ഏറ്റവും ഉയര്‍ന്ന വിദ്യാസ നിലവാരമുള്ളതും സാംസ്കാരിക ഔന്നത്യം പുലര്‍ത്തുന്നവരുമായ കേരളീയരാണ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മദ്യ ഉപഭോക്താക്കള്‍. മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇവിടുന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നതും. സ്വയം സദാചാരപ്പോലീസ് ചമയുന്ന ഇവരില്‍ അസംഖ്യം പേരാണ് ഒളിഞ്ഞും തെളിഞ്ഞും അവിഹിതരതിയിലേര്‍പ്പെടുന്നത്.

ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതും വര്‍ഗീയ വൈര്യം വളരുന്നതും ഇവിടെത്തന്നെ. കമ്മ്യൂണിസത്തിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള ഇവിടെനിന്നാണ് വിഘടനവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ സഹായ സഹകരണങ്ങള്‍ ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐഎസില്‍ ചേര്‍ന്നതും ഇവിടെനിന്ന് തന്നെ.

ഏറ്റവും കൂടുതല്‍ കള്ളക്കടത്തും, മയക്കുമരുന്നും, കള്ളപ്പണവും പിടിക്കപ്പെടുന്നതും ഇവിടെ നിന്നു തന്നെ. കലാ സാംസ്കാരിക മേഖലയില്‍ ഔന്നത്യം പുലര്‍ത്തുന്ന ഇവിടെ നിന്നാണ്‌ താലി സമരങ്ങള്‍ക്കും ഉമ്മസമരങ്ങള്‍ക്കും അരങ്ങേറ്റം കുറിച്ചത്. അമേരിക്കയില്‍ തുണിയില്ലാത്ത സിനിമയില്‍ മാത്രം അഭിനയിച്ചിരുന്ന സണ്ണി ലിയോണിനെക്കാണാന്‍ ഇത്രമാത്രം  ജനങ്ങള്‍ തടിച്ചുകൂടിയ സ്ഥലവും വേറൊന്നില്ല.

കേരളം സംസ്കൃതിയുടെ ഈറ്റില്ലം!

Link to my FaceBook Post:https://www.facebook.com/cheenachanv/posts/10214414026729996

പോസ്റ്റിന്നാധാരമായ വാര്‍ത്ത‍:
http://www.mathrubhumi.com/movies-music/news/sunny-leone-arundhati-bollywood-1.2173213

ജ്വരം മൂത്ത് പ്രാന്തായാല്‍ ...

ജ്വരം മൂത്ത് പ്രാന്തായാല്‍ ...



കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ കൊതുക് പകര്‍ത്തുന്ന എന്‍സിഫലിറ്റിസ് എന്ന ഒരുതരം ജപ്പാന്‍ പനി കഴിഞ്ഞ മുപ്പതു വര്‍ഷമായി 50,000 കുരുന്നുകളുടെ ജീവനാണ് അപഹരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ മസ്തിഷ്ക ജ്വരം ബാധിച്ച് BRD ആശുപത്രിയില്‍ മാത്രമായി 3,000 കുഞ്ഞുങ്ങളാണ് മരണപ്പെട്ടത്. യോഗി ഭരണമേറ്റ ശേഷം അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടലുകളെത്തുടര്‍ന്ന്‍ ഇത്തവണ മരണ സംഘ്യ നൂറില്‍ താഴെ മാത്രമാണ് സംഭവിച്ചത്.

ആരോഗ്യമേഖലയില്‍ അത്യാധുനിക സൗകര്യങ്ങള്‍ നിലവിലുള്ളതും, ഉത്തര്‍പ്രദേശിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ളതുമായ കേരളത്തില്‍ ഈ സീസണില്‍ മാത്രം സാധാരണ പനി ബാധിച്ച് മരണപ്പെട്ടവരുടെ സംഘ്യ 600-ല്‍ കൂടുതലാണ്.

ഈ സത്യം മറച്ചുവച്ചുകൊണ്ട്, കേരളത്തിലെ ജിഹാദി മാധ്യമ നപുംസകങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി, കുരുന്നുകള്‍ മരണപ്പെട്ട ഉത്തര്‍ പ്രദേശിലെ ഖോരഖ്പൂരില്‍ തമ്പടിച്ച് ദിവസേന അസത്യ വാര്‍ത്തകള്‍ പടച്ചുവിട്ട് ദുഷ്പ്രചരണം നടത്തുന്നത്, ഇന്ന് ആ സംസ്ഥാനം ഭരിക്കുന്നത്‌ ഒരു ഹിന്ദു യോഗിവര്യന്‍ ആയതുകൊണ്ടുമാത്രമാണ് ...


അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!

അസഹിഷ്ണുതയുടെ അരക്ഷിതാവസ്ഥ!


സ്വതേ സത്സ്വഭാവികളും സമാധാനപ്രിയരുമായിരുന്ന ഭാരതത്തിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്‌ സമൂഹത്തില്‍ ഇങ്ങനെയൊരു അവസ്ഥ വന്നത്, ശ്രീ അന്‍സാരിയെപ്പോലെ അസഹിഷ്ണുക്കളായ തീവ്രമതചിന്തകരുടെ പ്രചോദനവും കമ്മ്യുണിസ്റ്റ് ഭീകരരോടോത്തുള്ള അവരുടെ സഹവര്‍ത്തിത്വവുമാണ്.
കാലങ്ങളായി നിങ്ങളെ ഉപയോഗിച്ച് ഇടതു-വലതു കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പ് നേടുകയായിരുന്നു എന്ന സത്യം ഇനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക. മുസ്ലിം സമൂഹത്തിനു വന്നുപെട്ട കളങ്കം തിരുത്താന്‍ പുതിയ ഒരു തലമുറയെ പ്രാപ്തരാക്കാനുള്ള സമയം ഇനിയും വൈകിയിട്ടില്ല. സമുദായത്തെ വീണ്ടും മുഖ്യധാരനിലേക്ക് കൊണ്ടുവരുന്നതിനായി ഒവൈസിമാരെയും മദനിമാരേയും പോലുള്ള പുഴുക്കുത്തുകളെ സാമൂഹ്യ ഭ്രഷ്ട് കല്പിച്ചു പുറത്താക്കൂ.

ഒരു ബഹുസ്വര രാഷ്ട്രമായ ഭാരതത്തിന്‍റെ മതേതര നിലപാടുകള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ചുമതല‍, സുബുദ്ധി ഇനിയും തീവ്രവാദികള്‍ക്ക് പണയപ്പെടുയിട്ടില്ലാത്ത നിങ്ങളില്‍ ചിലരില്‍ നിക്ഷിപ്തമാണ്. രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പുവരുത്താനായി മതസൗഹാര്‍ദത്തിനും, സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ഒരു അവസരം കൂടി നല്‍കൂ, പ്ലീസ് ...
സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി തന്‍റെ ആശങ്ക രേഖപ്പെടുത്തിയ വാര്‍ത്ത മാതൃഭൂമിയില്‍:

അച്ചൂനെ കാണിച്ച് നാറിയെ കെട്ടിക്കുന്ന വിദ്യ ...

അച്ചൂനെ കാണിച്ച് നാറിയെ കെട്ടിക്കുന്ന വിദ്യ ...



അഞ്ചാം വര്‍ഷത്തോടെ അഴിമതിയുടെ കൂടാരമായി മാറിയിരുന്ന ഉമ്മന്‍ ഭരണത്തില്‍ നിന്നും ജനങ്ങള്‍ വലിയൊരു ഒരാശ്വാസം തേടിയാണ് മുഖ്യമന്ത്രിയായി അച്യുതാനന്ദനെക്കണ്ട് ഇടതുപക്ഷത്തിനു വേണ്ടി വോട്ടു ചെയ്തത്.

പക്ഷേ പിണനാറി വിജയന്‍ അവസാന നിമിഷം കസേരെ തട്ടിപ്പറിച്ച് മുഖ്യനായി സ്വയം അവരോധിതനായത് ഒരു കടുത്ത ജനവഞ്ചനയുടെ ഭാഗമായിരുന്നു. ഭരണനിപുണത തൊട്ടുതീണ്ടിയിട്ടില്ലാത്ത പിണറായി, കിട്ടിയ അവസരം കൊണ്ട്, അക്രമം അഴിച്ചുവിട്ട്‌ കേരളത്തില്‍ RSS-കാരെ അമര്‍ച്ച ചെയ്തു പാര്‍ട്ടി വളര്‍ത്താന്‍ മാത്രമാണ് അധികാരം ഉപയോഗിക്കുന്നത്.

അമളി മനസ്സിലാക്കിയ ജനങ്ങള്‍ അവര്‍ക്കു കിട്ടുന്ന ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ ഈ പരമ നാറിയുടെ സര്‍ക്കാരിനെ പുരന്തള്ളുന്നതായിരിക്കും, സംശയമ വേണ്ടാ ...

Thursday, August 3, 2017

ദൈവം കൈവിട്ട നാട് ...

കേരളത്തിൽ ‘താലിബാനിസം’: പിണറായി സർക്കാരിന് ലോക്സഭയിൽ രൂക്ഷ വിമർശനം ...

കമ്മ്യൂണിസ്റ്റ് തീവ്രവാദവും മുസ്ലിം ഭീകരവാദവും താദാത്മ്യം പ്രാപിക്കുന്ന അത്യന്തം ആപല്‍ക്കരമായ ഒരു  സ്ഥിതിവിശേഷമാണ് ഇന്നു കേരളത്തില്‍ കണ്ടുവരുന്നത്‌. ഒന്നിനു പൂരകമായി മറ്റൊന്നു മാറിയതോടെ മലയാളിയുടെ നൃശംസതയ്ക്ക് മാറ്റു കൂടി. ഇതാണ് ഇന്ന് പച്ചമനുഷ്യനെ 51-ഉം 84-ഉം വെട്ടുകളില്‍ അറുത്തു കൊല്ലാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ പ്രേരകശക്തിയായി മാറുന്നത്.

മലയാളിക്ക് നാളിതുവരെ അന്യമായിരുന്ന സലഫിസവും, വഹാബിസവും താലിബാനുമൊക്കെ കടല്‍ കടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് പടര്‍ന്നതോടെയാണ് പ്രവാചകനുവേണ്ടി വാളെടുത്ത് അധ്യാപകന്‍റെ കൈവെട്ടാനും, അന്യദേശമായ സിറിയയിലേയ്ക്ക് കുടിയേറി പാര്‍ത്ത് ആടുമേയ്ക്കാനും, ക്രൂരതയുടെ പര്യായമായ ഐഎസില്‍ ചേരാനുമൊക്കെ   മലയാളിയെ പ്രാപ്തരാക്കിയത്.

കേരളത്തിലെ ചില തീവ്രമുസ്ലിം മതസംഘടനകളുടെ ഒത്താശയും മാറിമാറി വന്ന ഇടതു-വലതു കക്ഷികളുടെ മൌനാനുവാദവും, സാക്ഷരമാലയാളിയുടെ മതേതര മനോഭാവവും ഈ പ്രവണതകള്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു എന്നത് നിരാകരിക്കാനാവത്ത ഒരു വസ്തുത മാത്രം ...

Link to the news item on which the post is based on:

http://www.manoramaonline.com/news/latest-news/2017/08/02/political-opponents-were-being-killed-in-Talibani-style-i-kerala-says-meenakshi-lekhi-mp.html


Have a look on another referenced link:

http://www.mathrubhumi.com/news/india/maximum-communal-violence-related-incidents-in-opposition-ruled-states-kiren-rijiju-1.2132330
-- ശ്രീനിവാസന്‍