Thursday, October 27, 2016

ആറു പതിറ്റാണ്ട്‌ കൊണ്ട് ഭീകരരായി മാറിയ മല്ലൂസ് ...

മതിലുകള്‍ ...


"അറുപതുകൊല്ലം മുമ്പുള്ളതിനേക്കാൾ എത്രയോ മോശം വാർത്തകളാണ് ഇന്ന് നാം കേൾക്കുന്നത്. ശരിയാണ്, അതിന് ജാതി, മതം എന്നൊന്നുമില്ല, എല്ലാ മേഘലകളും മോശമായിക്കൊണ്ടിരിക്കുകയാണ്" -- മാമുക്കോയ.

എന്തിന് ഏറെ പിന്നിലേക്ക്‌ പോകണം, ആദരണീയനായ മാമുക്കോയ, ഏതാണ്ട് ഒരു നാലര പതിറ്റാണ്ട് മാത്രം പഴക്കം വരുന്ന നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളിലേക്ക് ഒരെത്തിനോട്ടം പോരേ, പലതും വ്യക്തമാകാന്‍; അറുപതു കൊല്ലം മുന്‍പ് വെറും 'ഭയങ്കരന്‍' ആയിരുന്ന മലയാളി, അടുത്ത ഒരു പതിറ്റാണ്ടുകൊണ്ട് 'ഭീകരനായ' കഥ പറയാം ... 1960's -- പാത്തുമ്മാബീയുടെ അപ്പത്തരങ്ങള്‍:

പാചകത്തില്‍ അതിസമര്‍ത്ഥയായിരുന്ന ഞങ്ങളുടെ നാട്ടുകാരി പാത്തുമ്മാബീ, ഒരു കുട്ടകം നിറയെ നൂലപ്പം, പാലപ്പം, വെള്ളേപ്പം, വട്ടേപ്പം എന്നിങ്ങനെ അതീവ രുചികരമായ വിഭവങ്ങളുമായി ദിവസേന അതിരാവിലെ ഞങ്ങളുടെ വീടുകളില്‍ വില്‍പ്പനക്കെത്തുമായിരുന്നു. അന്ന് പത്തോളം വീടുകളിലായി, ഞങ്ങള്‍ ഒന്നിച്ച് കഴിഞ്ഞിരുന്ന (വലിയ പറമ്പില്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന) ഞങ്ങളുടെ വീടുകളില്‍ സ്ഥിരമായി രാവിലത്തെ ചായയുടെ കൂടെ ഒഴിവാക്കാനാവാത്ത വിഭവങ്ങളായിരുന്നു പാത്തുമ്മാബീയുടെ ഈ അപ്പത്തരങ്ങല്‍. ഞങ്ങളുടെ വീടുകളില്‍ ഒരു വല്യമ്മയുടെ സ്ഥാനവും സ്വാതന്ത്ര്യവുമുണ്ടായിരുന്ന പാത്തുമ്മാബീയുടെ മതം ഞങ്ങളൊരിക്കലും തിരക്കിയിരുന്നില്ല.

1970's -- പുതിയ ആകാശം പുതിയ ഭൂമി; പുതിയ അയല്‍ക്കാര്‍: ആയിടെയാണ് ഗള്‍ഫുകാരന്‍ കുഞ്ഞാലിമാപ്ലയും കുടുംബവും ഞങ്ങളുടെ വല്യമ്മാവന്‍വക സ്ഥലം വാങ്ങി വീടുവച്ച് പുതിയ അയല്‍ക്കരായി ഞങ്ങള്‍ക്കിടയില്‍ വരുന്നത്. ജീവിതശൈലിയിലും ആചാരരീതികളിലും ഒട്ടേറെ പ്രത്യേകതകള്‍ അവരില്‍ തോന്നിയിരുന്നെങ്കിലും ചുരുങ്ങിയ സമയം കൊണ്ടാണ് അഹമ്മദ്, മൊഹമ്മദ്‌, റഷിദ്, അലി, ഷംസീര്‍ എല്ലാപേരും ഞങ്ങള്‍ക്ക് ഉറ്റ ചങ്ങാതിമാരായി മാറിയത്. ഒന്നിച്ച് സ്കൂളിലേക്കും തിരിച്ചുള്ള യാത്രയും, കളിയും തമ്മില്‍തല്ലുമായി, മാപ്ലക്കുട്ടികളോടൊത്തുള്ള ഞങ്ങളുടെ ബാല്യകാലം അതീവ രസകരവും സംഭവ ബഹുലവുമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഒരിക്കലും ഒരു മുള്‍വേലികൊണ്ടുപോലും അതിര്‍ തിരിക്കാതെ ഒറ്റയായിക്കിടന്നിരുന്ന 'വലിയ പറമ്പില്‍' ഞങ്ങള്‍ വികൃതിക്കുട്ടികള്‍ക്ക് കളിക്കാമായിരുന്നു, അമ്മമാര്‍ക്കു പിടികൊടുക്കാതെ യഥേഷ്ടം ഓടാമായിരുന്നു; ഒളിക്കാമായിരുന്നു. അതൊരു കാലമായിരുന്നു; വലിയ പറമ്പിലെ അതിരുകളില്ലാത്ത, വിലക്കുകളില്ലാത്ത, മതമില്ലാത്ത, വൈരമില്ലാത്ത ഞങ്ങള്‍ കുട്ടികളെ ദൈവത്തിന്‍റെ അവതാരമായി വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും കണ്ടിരുന്ന സുവര്‍ണകാലം.

1980's -- കടല്‍ കടന്നു വന്ന മതവികാരം: അങ്ങിനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം ചങ്ങാതിമാര്‍ കളിയ്ക്കാന്‍ വരാതായത്‌, കാരണമന്വേഷിച്ചു ചെന്ന ഞങ്ങള്‍ കണ്ടത് കരളലിയിക്കുന്ന ഒരു കാഴ്ച. അഹമ്മദ്, മൊഹമ്മദ്‌, റഷിദ്, അലി, ഷംസീര്‍ എല്ലാവരും ബെഡ്റൂമില്‍ ചോര കിനിയുന്ന സ്വകാര്യ ഭാഗങ്ങളുമായി വേദനകൊണ്ട് പുളഞ്ഞ് നിരന്നു കിടക്കുന്ന ദയനീയ കാഴ്ച. എല്ലാവര്‍ക്കും മുകളിലൂടെയായി ഒരു വെളുത്ത തുണി വലിച്ചു കെട്ടി, കൊതുകുവല പോലെ ഒരു കര്‍ട്ടന്‍ ഇട്ടിരിക്കുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീടറിയാന്‍ കഴിഞ്ഞു, അവരുടെ വാപ്പ ഇത്തവണ ഗള്‍ഫില്‍ നിന്നു ലീവിനു വന്നപ്പോള്‍ ഹാജ്യാരെക്കൊണ്ട് ചങ്ങാതിമാരുടെ 'സുന്നത്ത്' കഴിപ്പിച്ചതാണെന്ന്. അതിനടു ത്തവര്‍ഷം ചങ്ങാതിമാരുടെ വാപ്പ ലീവിനു വന്നപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ആദ്യമായി ഒരു പുരയിടത്തിനു ചുറ്റുമതിലുകളുണ്ടായി. കാലമേറെ കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌, ആ മതിലുകള്‍ മതം എന്ന വികാരത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആദ്യപാഠങ്ങള്‍ നല്‍കുകയായിരുന്നു എന്ന സത്യം. 1990's -- മതം മനുഷ്യനെ അടിമയാക്കുന്നു: എന്തായാലും ചില അപ്രിയ സത്യങ്ങള്‍ മറച്ചുവയ്ക്കാനാവില്ലാ മാമുക്കോയാ. അക്കാലത്ത്, ഉച്ചഭാഷിണിയിലൂടെ അഞ്ചുനേരവുമുള്ള ബാങ്കുവിളികള്‍ ഞങ്ങളുടെ ശ്രവണേന്ദ്രിയങ്ങളുടെ ആഴമളന്നിരുന്നില്ല; പീസ്‌ സ്കൂളുകളും സത്യസരണികളും സ്വര്‍ഗത്തിലെ ഹൂറികളെക്കാണിച്ച് ഞങ്ങളെ വ്യാമോഹിപ്പിച്ചിരുന്നില്ല; SDPI, പീപ്പിള്‍സ് ഫ്രെണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ തീവ്രമത സംഘടനകളുടെ ആഹ്വാനത്തില്‍‍, ഗുരുനാഥന്‍റെ കൈപ്പത്തി വെട്ടിമാറ്റാന്‍ തക്ക മത വികാരം ഞങ്ങളുടെ സിരകളെ ബാധിച്ചിരുന്നില്ല. ഭീകര സംഘടനയായ SIMI-യോട് കൈകോര്‍ത്ത്‌ പാനായിക്കുളത്തും വാഗമണ്ണിലും രഹസ്യയോഗം കൂടി കാശ്മീരിലെ സഹോദരങ്ങളുടെ 'സ്വാതന്ത്ര്യ'ത്തിനു വേണ്ടി പൊരുതേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഞങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നുമില്ല. മനോരമയും മാതൃഭൂമിയും മാത്രമാണ് ദിനപ്പത്രം എന്നുകരുതി വാര്‍ത്തകള്‍ വായിച്ചിരുന്ന ഞങ്ങള്‍ക്ക് മുന്‍പില്‍ 'തേജസും' 'ചന്ദ്രിക'യും ജിഹാദിന്‍റെ ആവശ്യകതയെയും അതിന്‍റെ മഹത്വത്തെയും പറ്റി വാചാലമായ മുഖ പ്രസംഗങ്ങള്‍ വിളമ്പിയിരുന്നില്ല. എണ്ണമറ്റ ജിഹാദി ചാനലുകല്‍, വര്‍ഗീയ വിഷം ചീറ്റുന്ന അന്തിച്ചര്‍ച്ചകളിലൂടെ ഞങ്ങളുടെ നിറസന്ധ്യകളെ കലുഷിതമാക്കിയിരുന്നുമില്ല. 2000's -- യുവജനങ്ങളില്‍ മയക്കു മരുന്നായി പടര്‍ന്ന മതാന്ധത: പ്രവാചകനെ നിന്ദിച്ചു ചോദ്യപ്പേപ്പറിട്ട ഗുരുനാഥന്‍റെ കൈ വെട്ടാന്‍ ഇന്നിതാദ്യമായി ഞങ്ങള്‍ക്കു ധൈര്യം കൈവന്നു. മയക്കുമരുന്നിന്‍റെയും കള്ളപ്പണത്തിന്‍റെയും ബലത്തില്‍ ന്യായാധിപന്‍മാരെപ്പോലും ഭീഷണിപ്പെടുത്തി ന്യായം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കു ശക്തി പകര്‍ന്നു കിട്ടി. വിദ്യാസമ്പന്നരായിട്ടും, സാക്കീര്‍ നായിക്കിനെപ്പോലുള്ള തീവ്ര മതവാദികളുടെ ആശയങ്ങളില്‍ ആകൃഷ്ടരായി, നൊന്തുപെറ്റ മാതാവിനേയും ലാളിച്ചു വളര്‍ത്തിയ പിതാവിനേയും ഉപേക്ഷിച്ച്, നാട്ടുകാരോട് കളവു പറഞ്ഞ്, സിറിയയിലെ തെരുവുകളില്‍ പ്രവാചകനു വേണ്ടി ഞങ്ങള്‍ ആട്ടിടയന്മാരായി. തിരിച്ചു നാട്ടിലെത്തിയ ഞങ്ങള്‍ക്ക് പരമകാരുണ്യവാനായ പ്രവാചകനോടുള്ള പ്രഥമ കര്‍ത്തവ്യമായി, അവിശ്വാസികളെ കൊന്നൊടുക്കേണ്ട ഉന്നത ദൌത്യം ബാക്കിയുണ്ട് എന്നറിയുക. 2010's -- ISIS-യ്ക്ക് പച്ചപ്പരവതാനി വിരിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നു, അവര്‍ വരും, വരാതിരിക്കില്ല!

എവിടെയാണ് ഞങ്ങള്‍ക്കു പിഴച്ചത് മാമുക്കോയാ?

സംശയം വേണ്ടാ മാമുക്കോയാ, ഇത് അധോഗതി തന്നെ! നമ്മുടെ സമൂഹത്തിന്‍റെ ഈ ജീര്‍ണതയ്ക്ക് ഉത്തവരവാദി തീവ്രമതഭാവന അഥവാ മതഭ്രാന്ത്‌ തന്നെയാണെന്നു നിസ്സംശയം പറയാം. മതേതരത്വം അരക്കിട്ടുറപ്പിക്കാന്‍ മുക്കിനും മൂലയിലും പള്ളിയും മസ്ജിദുകളും കൂണുപോലെ ഉയര്‍ന്നു വന്നപ്പോഴും, ശാന്തിയുടെ പ്രണവ മന്ത്രം ഉരുവിടുന്ന ശ്രീകോവിലുകളുടെ എണ്ണത്തില്‍ ആനുപാതികമായ പുരോഗതി ഉണ്ടായിക്കണ്ടില്ല. മാനവരാശിക്കു സാഹോദര്യത്തിന്‍റെയും, സഹിഷ്ണുതയുടെയും, അഹിംസയുടെയും, മതേതരത്വത്തിന്‍റെയും ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ആര്‍ഷഭാരത സംസ്കാരത്തിന്‍റെ സംഭാവനയായ ഹിന്ദു മതത്തിനുണ്ടായ അപചയം നമ്മുടെ സമൂഹത്തിന്‍റെ അധ:പതനത്തിന് ഒരു പരിധിവരെ വഴിയൊരുക്കിയിട്ടുണ്ട്. മതേതരത്വമെന്ന ആട്ടിന്‍ തോലെടുത്തണിഞ്ഞ് ഹിന്ദുമത ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ കൊടിപിടിക്കുന്നതും ഹിന്ദുക്കളെ അപമാനിക്കുന്നതും, ഹിന്ദുത്വം പ്രചരിപ്പിക്കുന്നവരെ അവഹേളിക്കുന്നതുമൊക്കെത്തന്നെ തങ്ങളുടെ മതേതര നിലപാടുകളുടെ പ്രാമാണികതക്കു തെളിവാക്കി ഊറ്റം കൊള്ളുന്ന ഒരു ജനതയായി ഇന്നു കേരളത്തിലെ കപടമതേതര ഹിന്ദു സമൂഹം അധ:പ്പതിച്ചിരിക്കുന്നു.

സ്വാര്‍ത്ഥ ലാഭത്തിനും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും വേണ്ടി കേരളത്തില്‍ മാറിമാറി വന്ന ഇടതു-വലതു മതേതര സര്‍ക്കാരുകള്‍ കക്ഷിഭേദമെന്യേ, ന്യൂനപക്ഷ സംരക്ഷണമെന്ന കപട തന്ത്രത്തിലൂടെ സമൂഹത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതും ഇതിനു കാരണമായിട്ടില്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ചങ്കൂറ്റമുണ്ടോ, അവാര്‍ഡുകള്‍ വലിച്ചെറിയുന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്ക്‌, സാംസ്കാരിക നായകന്മാര്‍ക്ക്, രാഷ്ട്രീയ സാരഥികള്‍ക്ക് ... ??? ജയ്‌ ഹിന്ദ്‌!  

-- ശ്രീനിവാസന്‍


https://www.facebook.com/nizhalinnizhal/posts/1264794036895313
https://www.facebook.com/Bajrangdal4kerala/posts/598285667002773

ഭീകരതയ്ക്ക് ഒരു വ്യക്തമായ മതമുണ്ടോ? ഏതാണാ മതം?
ഇവിടെ കണ്ടെത്തുക:
https://www.youtube.com/watch?v=d7rD7KgjqPEjqPE

തുടര്‍ വായനയ്ക്ക്:
https://www.facebook.com/groups/878652148855731/permalink/1581430651911207/