Thursday, August 3, 2017

ദൈവം കൈവിട്ട നാട് ...

കേരളത്തിൽ ‘താലിബാനിസം’: പിണറായി സർക്കാരിന് ലോക്സഭയിൽ രൂക്ഷ വിമർശനം ...

കമ്മ്യൂണിസ്റ്റ് തീവ്രവാദവും മുസ്ലിം ഭീകരവാദവും താദാത്മ്യം പ്രാപിക്കുന്ന അത്യന്തം ആപല്‍ക്കരമായ ഒരു  സ്ഥിതിവിശേഷമാണ് ഇന്നു കേരളത്തില്‍ കണ്ടുവരുന്നത്‌. ഒന്നിനു പൂരകമായി മറ്റൊന്നു മാറിയതോടെ മലയാളിയുടെ നൃശംസതയ്ക്ക് മാറ്റു കൂടി. ഇതാണ് ഇന്ന് പച്ചമനുഷ്യനെ 51-ഉം 84-ഉം വെട്ടുകളില്‍ അറുത്തു കൊല്ലാന്‍ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ പ്രേരകശക്തിയായി മാറുന്നത്.

മലയാളിക്ക് നാളിതുവരെ അന്യമായിരുന്ന സലഫിസവും, വഹാബിസവും താലിബാനുമൊക്കെ കടല്‍ കടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്ക് പടര്‍ന്നതോടെയാണ് പ്രവാചകനുവേണ്ടി വാളെടുത്ത് അധ്യാപകന്‍റെ കൈവെട്ടാനും, അന്യദേശമായ സിറിയയിലേയ്ക്ക് കുടിയേറി പാര്‍ത്ത് ആടുമേയ്ക്കാനും, ക്രൂരതയുടെ പര്യായമായ ഐഎസില്‍ ചേരാനുമൊക്കെ   മലയാളിയെ പ്രാപ്തരാക്കിയത്.

കേരളത്തിലെ ചില തീവ്രമുസ്ലിം മതസംഘടനകളുടെ ഒത്താശയും മാറിമാറി വന്ന ഇടതു-വലതു കക്ഷികളുടെ മൌനാനുവാദവും, സാക്ഷരമാലയാളിയുടെ മതേതര മനോഭാവവും ഈ പ്രവണതകള്‍ക്ക് ധൈര്യം പകര്‍ന്നിരുന്നു എന്നത് നിരാകരിക്കാനാവത്ത ഒരു വസ്തുത മാത്രം ...

Link to the news item on which the post is based on:

http://www.manoramaonline.com/news/latest-news/2017/08/02/political-opponents-were-being-killed-in-Talibani-style-i-kerala-says-meenakshi-lekhi-mp.html


Have a look on another referenced link:

http://www.mathrubhumi.com/news/india/maximum-communal-violence-related-incidents-in-opposition-ruled-states-kiren-rijiju-1.2132330
-- ശ്രീനിവാസന്‍


Saturday, June 3, 2017

ഹാപ്പി മല്ലൂസ്

മലയാളികള്‍ക്ക് സന്തോഷം കുറവെന്ന് മനോരമ ന്യൂസ് ഹാപ്പിനെസ് സര്‍വേ ...


"പഫ്സ് വാങ്ങാന്‍ പത്തു രൂപ മോഷ്ടിച്ച മകനെ  അമ്മ പൊള്ളലേല്‍പ്പിച്ചു; ഒമ്പതുകാരന് ഗുരുതര പരിക്ക്. തൊടുപുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. അമ്മയുടെ ക്രൂരതയില്‍ മകന്റെ കൈയ്ക്കും മുഖത്തും വയറിനും പരിക്കേറ്റിട്ടുണ്ട്" -- മാതൃഭൂമി ന്യൂസ്‌



"10 രൂപ കണ്ടില്ല!! മൂന്നാം ക്ലാസുകാരനോട് അമ്മ ചെയ്തത് കണ്ണില്ലാത്ത ക്രൂരത!!" -- വേറൊരു ഓണ്‍ലൈന്‍ പത്രം

"എന്തു ശിക്ഷയും ഏറ്റുവാങ്ങാം: പഫ്സ് വാങ്ങാന്‍ പണം മോഷ്ടിച്ച കുട്ടിയെ ഉപദ്രവിച്ച അമ്മ" -- മനോരമ ന്യൂസ്‌

ഈ വാര്‍ത്തകള്‍ വായിച്ച മലയാളികളുടെ സ്വകാര്യ അഭിപ്രായങ്ങള്‍  അറിയാന്‍ താല്പര്യമുണ്ട്. നിങ്ങളുടെ സത്യസന്ധവും സ്വതന്ത്രവുമായ കമന്റ്സ് ദയവായി രേഖപ്പെടുത്തുമല്ലോ.

http://www.mathrubhumi.com/videos/news/news-in-videos/mother-inflicts-burn-injuries-on-nine-year-old-son-1.1982056

"ലേഖകന്‍റെ  അഭിപ്രയമെവിടെ?" എന്നായിരിക്കും നിങ്ങളുടെ ചോദ്യം, അല്ലേ, കേട്ടോളൂ, അതിങ്ങനെ: ഇതിലും ചെറിയ പ്രായത്തില്‍ സ്കൂളില്‍ പോകാന്‍ സ്ഥിരമായി മടി കാണിച്ചിരുന്ന എന്നെ എന്‍റെ അമ്മ കുടക്കാല്‍ ഒടിയുന്നതുവരെ കുട കൊണ്ട് തല്ലി പള്ളിക്കൂടത്തിലെത്തിച്ചിട്ടുണ്ട്...

ഞങ്ങളെ ഏഴാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അബ്ദു സാര്‍ (വട്ടപ്പേര് വക്കന്‍) ഉത്തരം തെറ്റിച്ചാല്‍ കയ്യില്‍ പെന്‍സില്‍ കൂട്ടിപ്പിടിച്ച് ചെവി പൊന്നാക്കുമായിരുന്നു... മലയാളം പഠിപ്പിച്ചിരുന്ന ദിവാകരന്‍ വാദ്യാർ (വട്ടപ്പേര് വിക്കന്‍) ചൂരലിനടിച്ചു തൊലി പൊട്ടിച്ചതുകൊണ്ട്‌, തുട പഴുത്ത് നിക്കറിടാന്‍ പറ്റാത്ത അവസ്ഥവരെ വന്നിട്ടുണ്ട്.

സ്വഭാവ വൈകല്യം കൊണ്ട് തുടര്‍ച്ചയായി വിക്രുതികാട്ടി  വീടിനും നാടിനും ശല്യമായി മാറുന്ന കുട്ടികളെ  നേര്‍വഴിക്കു നയിക്കുന്നതിന്‍റെ ഭാഗമായി, വേറെ വഴിയില്ലാത്തതുകൊണ്ട്‌, ചട്ടുകം പഴുപ്പിച്ചു ശരീരം പൊള്ളിക്കുന്ന തരത്തിലുള്ള ചില ശിക്ഷണരീതികള്‍ അക്കാലത്തെ ചില മാതാ-പിതാക്കള്‍ സ്വീകരിച്ചിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

ഇവര്‍ക്കാര്‍ക്കുമെതിരെ ശബ്ദിക്കാനോ, സമൂഹത്തിലെ അത്തരം അസമത്വങ്ങള്‍ക്കെതിരെ വാളോങ്ങാനോ അന്ന് ചൈൽഡ് ഹെല്പ് ലൈൻ നമ്പരോ, ശിശു ക്ഷേമ വകുപ്പോ, എന്തിനേറെ, ഇതുമാതിരി  'മനുഷ്യ സ്നേഹികളായ' അയൽക്കാരോ ഈ നാട്ടില്‍ ഇല്ലായിരുന്നു. ഇന്നു കാലം മാറി, മക്കളെ ശിക്ഷിക്കാന്‍ പോയിട്ട്  ശകാരിക്കാന്‍ പോലും മാതാ-പിതാക്കള്‍ക്ക് അവകാശമില്ല. ഉമ്മസമരത്തില്‍ പങ്കെടുത്തു തിരിച്ചു വന്ന മകളെ കണ്ടു തരിച്ചു നില്‍ക്കാന്‍ മാത്രമേ നമ്മുടെ മാതാ-പിതാക്കന്മാര്‍ക്കാവുന്നുള്ളൂ!


ഏതായാലും, ഒരു കാര്യത്തില്‍ വ്യക്തതയുണ്ട്, ഉത്തരവാദിത്വബോധമുള്ള രക്ഷിതാക്കളുടെയും ആരാധ്യരായ അധ്യാപകരുടെയും ശിക്ഷണത്തില്‍ വളര്‍ന്ന ഒരു തലമുറയായിരുന്നതുകൊണ്ടായിരിക്കണം അക്കാലത്തെ മലയാളികള്‍ ഭയഭക്തി ബഹുമാനമുള്ളവരും ഇന്നത്തെക്കാളേറെ സന്തോഷവാന്മാരുമായിരുന്നു. അതുകൊണ്ടുതന്നെ ആയിരിക്കണം വിരമിക്കുന്ന പ്രധാനാധ്യാപികയ്ക്കു ചിതയൊരുക്കുന്നതും, പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിക്കുന്നതും, അവരോടു വിരല്‍ ചൂണ്ടി സംസാരിക്കുന്നതുമൊക്കെ ഞങ്ങളുടെ തലമുറക്കു ചിന്തിക്കാനാവുന്ന പ്രവൃത്തിയായിരുന്നില്ല.


https://www.youtube.com/watch?v=z7crXWIARU0

സ്വന്തം സംസ്കാരവും മത-വിശ്വാസവും വെടിഞ്ഞ്, പരിപാലിച്ച  മാതാ-പിതാക്കളെയും സ്വജനങ്ങളെയും ജനിച്ചു വളര്‍ന്ന നാടും സമൂഹത്തെയും പോലും ഉപേക്ഷിച്ചു ഒരു സുപ്രഭാതത്തില്‍  വൈദേശിക മതത്തെ പുണരാനും അവരുടെ പ്രവാചകനുവേണ്ടി സിറിയയില്‍ ആടുമേയ്ക്കാനും ആ തലമുറക്കു തോന്നിയിരുന്നില്ലെങ്കില്‍ അതിനുള്ള കാരണവും മറ്റൊന്നായിരിക്കാനിടയില്ല.

-- ശ്രീനിവാസന്‍


Tuesday, May 23, 2017

മദ്യം വിഷം, മദ്യനയം വിഷമയം ...


മദ്യം വിഷം, മദ്യനയം വിഷമയം ...

ഇടതും വലതും മാറി മാറി ഭരിച്ചു മുടിച്ച കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ് കള്ളുവില്പ്പന തന്നെയാണ്. സുപ്രീംകോടതിയുടെ പാതയോര മദ്യവില്‍പ്പന വിധിയെ മറ്റു സംസ്ഥാനങ്ങള്‍ അവസരോചിതമായി നേരിട്ടപ്പോള്‍, വിധി കേരളത്തിന്‍റെ സാമ്പത്തിക നില തകരാറിലാക്കി, ശമ്പളവും പെന്‍ഷനും പോലും നല്‍കാനാവാതെ കേരളസര്‍ക്കാര്‍ നിയമം മറികടക്കാന്‍ കുറുക്കുവഴി തേടുന്ന ഒരു സ്ഥിതിവിശേഷമുണ്ടായി.
ഘട്ടംഘട്ടമായി മദ്യനിരോധനം ലക്ഷ്യമിട്ടിരുന്ന UDF സര്‍ക്കാര്‍ കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതും; നിരോധനമല്ല വര്‍ജനമാണ് നയം എന്ന് ആണയിടുന്ന LDF സര്‍ക്കാര്‍, ബിയര്‍ മദ്യമല്ല എന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ജനങ്ങളെ വിഡ്ഢികളാക്കി ഭരണം നില നിറുത്തുന്നതിന്‍റെ ഭാഗമായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ മദ്യവരുമാനമില്ലാതെ കേരളത്തിന്‍റെ സമ്പദ് രംഗം തകരും. അതുകൊണ്ടുതന്നെയാണ്, മലയാളിയുടെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ട ക്രിയാത്മകമായ നടപടികളെടുക്കുന്നതില്‍ ഇരുകൂട്ടരും അസമര്‍ത്ഥരാവുന്നത്. കേരള സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ നിര്‍ദേശവും ഇവരുടെ കപട മദ്യ നയത്തെ ഒരിക്കല്‍ക്കൂടി ബലപ്പെടുത്തുന്നു.
ഇരു കക്ഷികളുടെയും നയങ്ങള്‍ക്ക് സത്യസന്ധത ഉണ്ടായിരുന്നെങ്കില്‍ നിയമത്തെ മറികടക്കാന്‍ കുറുക്കുവഴികള്‍ തേടാതെ, ഇങ്ങനെയുള്ള വിധികള്‍ ഒരവസരമാക്കിമാറ്റി ജനങ്ങളോടൊപ്പം നില്‍ക്കുകയായിരുന്നു അഭിലഷണീയം. ഇരുകൂട്ടരുടെയും മദ്യനയങ്ങളെ സര്‍വകക്ഷികളിലെയും പുരുഷകേസരികള്‍ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍, ഈ അനീതിക്കെതിരെ കേരളത്തിലെ വനിതകളോ അവര്‍ പ്രതിനിധീകരിക്കുന്ന സംഘടനകളോ മുന്നോട്ടുവരുന്നില്ല എന്നത് സ്ത്രീസമത്വം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നു എന്ന് ചങ്കൂറ്റം കൊള്ളുന്ന മലയാളി സ്ത്രീകള്‍ സത്യത്തില്‍ സ്വതന്ത്രരാണോ എന്നു ശയിക്കേണ്ടിയിരിക്കുന്നു.

പോസ്റ്റിന് ആധാരമായ വാര്‍ത്ത  മാതൃഭൂമിയില്‍:
http://www.manoramaonline.com/news/just-in/2017/05/20/06-chn-excise-on-petty-case.html
എന്‍റെ FB പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/cheenachanv/posts/10213424323748040

Thursday, October 27, 2016

ആറു പതിറ്റാണ്ട്‌ കൊണ്ട് ഭീകരരായി മാറിയ മല്ലൂസ് ...

മതിലുകള്‍ ...


"അറുപതുകൊല്ലം മുമ്പുള്ളതിനേക്കാൾ എത്രയോ മോശം വാർത്തകളാണ് ഇന്ന് നാം കേൾക്കുന്നത്. ശരിയാണ്, അതിന് ജാതി, മതം എന്നൊന്നുമില്ല, എല്ലാ മേഘലകളും മോശമായിക്കൊണ്ടിരിക്കുകയാണ്" -- മാമുക്കോയ.

എന്തിന് ഏറെ പിന്നിലേക്ക്‌ പോകണം, ആദരണീയനായ മാമുക്കോയ, ഏതാണ്ട് ഒരു നാലര പതിറ്റാണ്ട് മാത്രം പഴക്കം വരുന്ന നമ്മുടെ ഗ്രാമാന്തരീക്ഷങ്ങളിലേക്ക് ഒരെത്തിനോട്ടം പോരേ, പലതും വ്യക്തമാകാന്‍; അറുപതു കൊല്ലം മുന്‍പ് വെറും 'ഭയങ്കരന്‍' ആയിരുന്ന മലയാളി, അടുത്ത ഒരു പതിറ്റാണ്ടുകൊണ്ട് 'ഭീകരനായ' കഥ പറയാം ... 1960's -- പാത്തുമ്മാബീയുടെ അപ്പത്തരങ്ങള്‍:

പാചകത്തില്‍ അതിസമര്‍ത്ഥയായിരുന്ന ഞങ്ങളുടെ നാട്ടുകാരി പാത്തുമ്മാബീ, ഒരു കുട്ടകം നിറയെ നൂലപ്പം, പാലപ്പം, വെള്ളേപ്പം, വട്ടേപ്പം എന്നിങ്ങനെ അതീവ രുചികരമായ വിഭവങ്ങളുമായി ദിവസേന അതിരാവിലെ ഞങ്ങളുടെ വീടുകളില്‍ വില്‍പ്പനക്കെത്തുമായിരുന്നു. അന്ന് പത്തോളം വീടുകളിലായി, ഞങ്ങള്‍ ഒന്നിച്ച് കഴിഞ്ഞിരുന്ന (വലിയ പറമ്പില്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന) ഞങ്ങളുടെ വീടുകളില്‍ സ്ഥിരമായി രാവിലത്തെ ചായയുടെ കൂടെ ഒഴിവാക്കാനാവാത്ത വിഭവങ്ങളായിരുന്നു പാത്തുമ്മാബീയുടെ ഈ അപ്പത്തരങ്ങല്‍. ഞങ്ങളുടെ വീടുകളില്‍ ഒരു വല്യമ്മയുടെ സ്ഥാനവും സ്വാതന്ത്ര്യവുമുണ്ടായിരുന്ന പാത്തുമ്മാബീയുടെ മതം ഞങ്ങളൊരിക്കലും തിരക്കിയിരുന്നില്ല.

1970's -- പുതിയ ആകാശം പുതിയ ഭൂമി; പുതിയ അയല്‍ക്കാര്‍: ആയിടെയാണ് ഗള്‍ഫുകാരന്‍ കുഞ്ഞാലിമാപ്ലയും കുടുംബവും ഞങ്ങളുടെ വല്യമ്മാവന്‍വക സ്ഥലം വാങ്ങി വീടുവച്ച് പുതിയ അയല്‍ക്കരായി ഞങ്ങള്‍ക്കിടയില്‍ വരുന്നത്. ജീവിതശൈലിയിലും ആചാരരീതികളിലും ഒട്ടേറെ പ്രത്യേകതകള്‍ അവരില്‍ തോന്നിയിരുന്നെങ്കിലും ചുരുങ്ങിയ സമയം കൊണ്ടാണ് അഹമ്മദ്, മൊഹമ്മദ്‌, റഷിദ്, അലി, ഷംസീര്‍ എല്ലാപേരും ഞങ്ങള്‍ക്ക് ഉറ്റ ചങ്ങാതിമാരായി മാറിയത്. ഒന്നിച്ച് സ്കൂളിലേക്കും തിരിച്ചുള്ള യാത്രയും, കളിയും തമ്മില്‍തല്ലുമായി, മാപ്ലക്കുട്ടികളോടൊത്തുള്ള ഞങ്ങളുടെ ബാല്യകാലം അതീവ രസകരവും സംഭവ ബഹുലവുമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ഒരിക്കലും ഒരു മുള്‍വേലികൊണ്ടുപോലും അതിര്‍ തിരിക്കാതെ ഒറ്റയായിക്കിടന്നിരുന്ന 'വലിയ പറമ്പില്‍' ഞങ്ങള്‍ വികൃതിക്കുട്ടികള്‍ക്ക് കളിക്കാമായിരുന്നു, അമ്മമാര്‍ക്കു പിടികൊടുക്കാതെ യഥേഷ്ടം ഓടാമായിരുന്നു; ഒളിക്കാമായിരുന്നു. അതൊരു കാലമായിരുന്നു; വലിയ പറമ്പിലെ അതിരുകളില്ലാത്ത, വിലക്കുകളില്ലാത്ത, മതമില്ലാത്ത, വൈരമില്ലാത്ത ഞങ്ങള്‍ കുട്ടികളെ ദൈവത്തിന്‍റെ അവതാരമായി വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും കണ്ടിരുന്ന സുവര്‍ണകാലം.

1980's -- കടല്‍ കടന്നു വന്ന മതവികാരം: അങ്ങിനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം ചങ്ങാതിമാര്‍ കളിയ്ക്കാന്‍ വരാതായത്‌, കാരണമന്വേഷിച്ചു ചെന്ന ഞങ്ങള്‍ കണ്ടത് കരളലിയിക്കുന്ന ഒരു കാഴ്ച. അഹമ്മദ്, മൊഹമ്മദ്‌, റഷിദ്, അലി, ഷംസീര്‍ എല്ലാവരും ബെഡ്റൂമില്‍ ചോര കിനിയുന്ന സ്വകാര്യ ഭാഗങ്ങളുമായി വേദനകൊണ്ട് പുളഞ്ഞ് നിരന്നു കിടക്കുന്ന ദയനീയ കാഴ്ച. എല്ലാവര്‍ക്കും മുകളിലൂടെയായി ഒരു വെളുത്ത തുണി വലിച്ചു കെട്ടി, കൊതുകുവല പോലെ ഒരു കര്‍ട്ടന്‍ ഇട്ടിരിക്കുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീടറിയാന്‍ കഴിഞ്ഞു, അവരുടെ വാപ്പ ഇത്തവണ ഗള്‍ഫില്‍ നിന്നു ലീവിനു വന്നപ്പോള്‍ ഹാജ്യാരെക്കൊണ്ട് ചങ്ങാതിമാരുടെ 'സുന്നത്ത്' കഴിപ്പിച്ചതാണെന്ന്. അതിനടു ത്തവര്‍ഷം ചങ്ങാതിമാരുടെ വാപ്പ ലീവിനു വന്നപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ ആദ്യമായി ഒരു പുരയിടത്തിനു ചുറ്റുമതിലുകളുണ്ടായി. കാലമേറെ കഴിഞ്ഞാണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌, ആ മതിലുകള്‍ മതം എന്ന വികാരത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആദ്യപാഠങ്ങള്‍ നല്‍കുകയായിരുന്നു എന്ന സത്യം. 1990's -- മതം മനുഷ്യനെ അടിമയാക്കുന്നു: എന്തായാലും ചില അപ്രിയ സത്യങ്ങള്‍ മറച്ചുവയ്ക്കാനാവില്ലാ മാമുക്കോയാ. അക്കാലത്ത്, ഉച്ചഭാഷിണിയിലൂടെ അഞ്ചുനേരവുമുള്ള ബാങ്കുവിളികള്‍ ഞങ്ങളുടെ ശ്രവണേന്ദ്രിയങ്ങളുടെ ആഴമളന്നിരുന്നില്ല; പീസ്‌ സ്കൂളുകളും സത്യസരണികളും സ്വര്‍ഗത്തിലെ ഹൂറികളെക്കാണിച്ച് ഞങ്ങളെ വ്യാമോഹിപ്പിച്ചിരുന്നില്ല; SDPI, പീപ്പിള്‍സ് ഫ്രെണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ തീവ്രമത സംഘടനകളുടെ ആഹ്വാനത്തില്‍‍, ഗുരുനാഥന്‍റെ കൈപ്പത്തി വെട്ടിമാറ്റാന്‍ തക്ക മത വികാരം ഞങ്ങളുടെ സിരകളെ ബാധിച്ചിരുന്നില്ല. ഭീകര സംഘടനയായ SIMI-യോട് കൈകോര്‍ത്ത്‌ പാനായിക്കുളത്തും വാഗമണ്ണിലും രഹസ്യയോഗം കൂടി കാശ്മീരിലെ സഹോദരങ്ങളുടെ 'സ്വാതന്ത്ര്യ'ത്തിനു വേണ്ടി പൊരുതേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ഞങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നുമില്ല. മനോരമയും മാതൃഭൂമിയും മാത്രമാണ് ദിനപ്പത്രം എന്നുകരുതി വാര്‍ത്തകള്‍ വായിച്ചിരുന്ന ഞങ്ങള്‍ക്ക് മുന്‍പില്‍ 'തേജസും' 'ചന്ദ്രിക'യും ജിഹാദിന്‍റെ ആവശ്യകതയെയും അതിന്‍റെ മഹത്വത്തെയും പറ്റി വാചാലമായ മുഖ പ്രസംഗങ്ങള്‍ വിളമ്പിയിരുന്നില്ല. എണ്ണമറ്റ ജിഹാദി ചാനലുകല്‍, വര്‍ഗീയ വിഷം ചീറ്റുന്ന അന്തിച്ചര്‍ച്ചകളിലൂടെ ഞങ്ങളുടെ നിറസന്ധ്യകളെ കലുഷിതമാക്കിയിരുന്നുമില്ല. 2000's -- യുവജനങ്ങളില്‍ മയക്കു മരുന്നായി പടര്‍ന്ന മതാന്ധത: പ്രവാചകനെ നിന്ദിച്ചു ചോദ്യപ്പേപ്പറിട്ട ഗുരുനാഥന്‍റെ കൈ വെട്ടാന്‍ ഇന്നിതാദ്യമായി ഞങ്ങള്‍ക്കു ധൈര്യം കൈവന്നു. മയക്കുമരുന്നിന്‍റെയും കള്ളപ്പണത്തിന്‍റെയും ബലത്തില്‍ ന്യായാധിപന്‍മാരെപ്പോലും ഭീഷണിപ്പെടുത്തി ന്യായം നേടിയെടുക്കാന്‍ ഞങ്ങള്‍ക്കു ശക്തി പകര്‍ന്നു കിട്ടി. വിദ്യാസമ്പന്നരായിട്ടും, സാക്കീര്‍ നായിക്കിനെപ്പോലുള്ള തീവ്ര മതവാദികളുടെ ആശയങ്ങളില്‍ ആകൃഷ്ടരായി, നൊന്തുപെറ്റ മാതാവിനേയും ലാളിച്ചു വളര്‍ത്തിയ പിതാവിനേയും ഉപേക്ഷിച്ച്, നാട്ടുകാരോട് കളവു പറഞ്ഞ്, സിറിയയിലെ തെരുവുകളില്‍ പ്രവാചകനു വേണ്ടി ഞങ്ങള്‍ ആട്ടിടയന്മാരായി. തിരിച്ചു നാട്ടിലെത്തിയ ഞങ്ങള്‍ക്ക് പരമകാരുണ്യവാനായ പ്രവാചകനോടുള്ള പ്രഥമ കര്‍ത്തവ്യമായി, അവിശ്വാസികളെ കൊന്നൊടുക്കേണ്ട ഉന്നത ദൌത്യം ബാക്കിയുണ്ട് എന്നറിയുക. 2010's -- ISIS-യ്ക്ക് പച്ചപ്പരവതാനി വിരിച്ച് ഞങ്ങള്‍ കാത്തിരിക്കുന്നു, അവര്‍ വരും, വരാതിരിക്കില്ല!

എവിടെയാണ് ഞങ്ങള്‍ക്കു പിഴച്ചത് മാമുക്കോയാ?

സംശയം വേണ്ടാ മാമുക്കോയാ, ഇത് അധോഗതി തന്നെ! നമ്മുടെ സമൂഹത്തിന്‍റെ ഈ ജീര്‍ണതയ്ക്ക് ഉത്തവരവാദി തീവ്രമതഭാവന അഥവാ മതഭ്രാന്ത്‌ തന്നെയാണെന്നു നിസ്സംശയം പറയാം. മതേതരത്വം അരക്കിട്ടുറപ്പിക്കാന്‍ മുക്കിനും മൂലയിലും പള്ളിയും മസ്ജിദുകളും കൂണുപോലെ ഉയര്‍ന്നു വന്നപ്പോഴും, ശാന്തിയുടെ പ്രണവ മന്ത്രം ഉരുവിടുന്ന ശ്രീകോവിലുകളുടെ എണ്ണത്തില്‍ ആനുപാതികമായ പുരോഗതി ഉണ്ടായിക്കണ്ടില്ല. മാനവരാശിക്കു സാഹോദര്യത്തിന്‍റെയും, സഹിഷ്ണുതയുടെയും, അഹിംസയുടെയും, മതേതരത്വത്തിന്‍റെയും ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ ആര്‍ഷഭാരത സംസ്കാരത്തിന്‍റെ സംഭാവനയായ ഹിന്ദു മതത്തിനുണ്ടായ അപചയം നമ്മുടെ സമൂഹത്തിന്‍റെ അധ:പതനത്തിന് ഒരു പരിധിവരെ വഴിയൊരുക്കിയിട്ടുണ്ട്. മതേതരത്വമെന്ന ആട്ടിന്‍ തോലെടുത്തണിഞ്ഞ് ഹിന്ദുമത ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ കൊടിപിടിക്കുന്നതും ഹിന്ദുക്കളെ അപമാനിക്കുന്നതും, ഹിന്ദുത്വം പ്രചരിപ്പിക്കുന്നവരെ അവഹേളിക്കുന്നതുമൊക്കെത്തന്നെ തങ്ങളുടെ മതേതര നിലപാടുകളുടെ പ്രാമാണികതക്കു തെളിവാക്കി ഊറ്റം കൊള്ളുന്ന ഒരു ജനതയായി ഇന്നു കേരളത്തിലെ കപടമതേതര ഹിന്ദു സമൂഹം അധ:പ്പതിച്ചിരിക്കുന്നു.

സ്വാര്‍ത്ഥ ലാഭത്തിനും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കും വേണ്ടി കേരളത്തില്‍ മാറിമാറി വന്ന ഇടതു-വലതു മതേതര സര്‍ക്കാരുകള്‍ കക്ഷിഭേദമെന്യേ, ന്യൂനപക്ഷ സംരക്ഷണമെന്ന കപട തന്ത്രത്തിലൂടെ സമൂഹത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതും ഇതിനു കാരണമായിട്ടില്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ചങ്കൂറ്റമുണ്ടോ, അവാര്‍ഡുകള്‍ വലിച്ചെറിയുന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്ക്‌, സാംസ്കാരിക നായകന്മാര്‍ക്ക്, രാഷ്ട്രീയ സാരഥികള്‍ക്ക് ... ??? ജയ്‌ ഹിന്ദ്‌!  

-- ശ്രീനിവാസന്‍


https://www.facebook.com/nizhalinnizhal/posts/1264794036895313
https://www.facebook.com/Bajrangdal4kerala/posts/598285667002773

ഭീകരതയ്ക്ക് ഒരു വ്യക്തമായ മതമുണ്ടോ? ഏതാണാ മതം?
ഇവിടെ കണ്ടെത്തുക:
https://www.youtube.com/watch?v=d7rD7KgjqPEjqPE

തുടര്‍ വായനയ്ക്ക്:
https://www.facebook.com/groups/878652148855731/permalink/1581430651911207/

Wednesday, June 8, 2016

ഭാരതം ലോകത്തിന്‍റെ നിറുകയില്‍!

LIKE IT OR NOT,
INDIANS ARE ON TOP OF THE WORLD!




ലോകം ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കുന്നു; നരേന്ദ്ര മോദിയെ ബഹുമാനിക്കുന്നു. കേവലം മോദി എന്ന വ്യക്തിപ്രഭാവത്തെ വേര്‍തിരിച്ചല്ല, മറിച്ച് നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന ഭാരതത്തിലെ ജനതയെയാണ് ഇന്നു ലോകം ആരാധനയോടെ ഉറ്റുനോക്കുന്നത്.

ഈ അഭിമാന നേട്ടത്തിനു ഭാഗധേയര്‍ കുറേയേറെ RSS-കാരോ കുറെ ഹിന്ദുക്കളോ മാത്രമല്ല, മറിച്ച് ജാതി-മത ലിംഗ-വര്‍ണ ഭേദമേന്യേ 130 കോടിയോളം വരുന്ന ഭാരതീയര്‍ക്ക് ഇതൊരാഘോഷവേള തന്നെ. [എന്നിരുന്നാലും അവിടെയും ഇവിടെയും ചില ജാരസന്തതികള്‍ സന്തോഷത്തില്‍ പങ്കുചേരാനോ, നേട്ടങ്ങള്‍ അംഗീകരിക്കാനോ ആവാതെ അപശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിച്ചുകൊണ്ടേയിരിയ്ക്കുന്നു എന്ന ദുഖകരമായ വസ്തുത തല്‍ക്കാലം അവഗണിക്കാന്‍ ശ്രമിക്കാം].

ലോകജനതയുടെ മുന്നില്‍ ഭാരതത്തിന്‍റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തിയ മോദി, തന്‍റെ ജൈത്രയാത്ര അനുസ്യൂതം തുടരുമ്പോള്‍, ആധികം വിദൂരത്തെയല്ലാത്ത ഒരു പഴയ കാലം നിങ്ങള്‍ക്ക് ഓര്‍മ വേണം. അതിര്‍ത്തിയില്‍ പാക്കിസ്താനി ആര്‍മി ഇന്ത്യന്‍ സൈനികന്‍റെ തല കൊയ്തുകൊണ്ടു പോയിരുന്ന കാലം... തക്കതായി തിരിച്ചടിക്കാനോ ശക്തമായി പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ പോലും ആവാതെ അവരെ അനുനയിപ്പിക്കാന്‍ അമേരിക്കയോട് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കെഞ്ചിയിരുന്ന കാലം... പിന്നീട്, ഇതേ വിഷയത്തില്‍ നവാസ് ഷെരിഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ "എന്തിനും ഏതിനും പരാതിപ്പെടുന്ന ഗ്രാമീണ വനിത"യോട് ഉപമിച്ച് ലോകത്തിനു മുന്‍പില്‍ അപമാനിച്ച ഒരു കാലം.

മാതൃഭൂമിക്കു നേരെയുണ്ടായ ആ ബലാല്‍ക്കാരം അന്ന് നമ്മുടെ രാഷ്ട്രീയ നപുംസകങ്ങള്‍ കണ്ടില്ലെന്നു നടിച്ച്, എതിര്‍ക്കാനാവാതെ നിശ്ശബ്ദം ആസ്വദിച്ചപ്പോള്‍, അന്ന് കേവലം ഗുജറാത്ത് മുഖ്യമന്ത്രിയിരുന്ന നരേന്ദ്ര മോദി മാത്രമാണ് ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട്, രാഷ്ട്രസ്നേഹത്തിന്‍റെ വേറിട്ട ഒരു ശബ്ദമുയര്‍ത്തിയത്.

കഥ ഇവിടെ വായിക്കാം (Link to the Story that appeared in the Times of India): http://timesofindia.indiatimes.com/india/Modi-mocks-at-Indian-journalists-on-dehati-aurat-row-editors-group-objects-to-his-remark/articleshow/23270047.cms

ഈയോരറ്റ സംഭവം മതി നരേന്ദ്രമോദി ആരെന്നു ലോകത്തിനു മനസ്സിലാവാന്‍. അന്ന് ലോകസഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുകയായിരുന്ന നരേന്ദ്ര മോദിയ്ക്ക്, സംവേദനക്ഷമതയുള്ള വിഷയമായതുകൊണ്ട്‌, അധികാരത്തിന്‍റെ അകത്തളങ്ങളില്‍ അന്തിയുറങ്ങിയിരുന്ന മാധ്യമപ്രവര്‍ത്തകരെ ചൊടിപ്പിക്കാതെ, നയതന്ത്രപരമായി ഒഴിവാകാമായിരുന്നു എന്ന കാര്യം നിങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിനും വളരെ വ്യക്തമായി അറിയാമായിരുന്നിരിക്കണം. പക്ഷേ സിരകളില്‍ ശുദ്ധരക്തമൊഴുകുന്ന, 56-ഇഞ്ച് നെഞ്ചളവും ചങ്കൂറ്റവുമുള്ള ഈ ദേശഭക്തന് ഒരു ഭീരുവിനെപ്പോലെ അമ്മയുടെ വസ്ത്രാക്ഷേപം സഹിക്കാന്‍ കഴിയുമായിരുന്നതല്ലല്ലോ?

ജയ്‌ ഹിന്ദ്‌! ജയ്‌ ജവാന്‍!! ജയ്‌ ഭരത് !!!

Tuesday, May 17, 2016

THE POWER OF SOCIAL MEDIA ON TEST

The just concluded Kerala Assembly elections seen a fierce battle in the virtual world using social networking. The BJP enthusiasts spread across the globe participated in the campaign very actively as they found it fit to fight after the emergence of BJP as a viable alternative in the Left-Right infested arena of Kerala politics. While the political fortunes of the Left, the Right and the NDA combine is already sealed in the ballot boxes on the 16th, all the parties in the southern tip of the continent is an equally worried lot on their prospects especially after the Exit Polls predicted a Left surge.

An open 'letter of thanks' to all those who participated, supported and encouraged us in the just concluded web battle, while awaiting the results on the 19th.

“First they ignore you, then they ridicule you,
then they fight you, and then you win.”

― Mahatma Gandhi.

Dear Friends,

Relax, repose and reflect. it’s useless to discuss on a set of imaginary results predicted by the exit poll pundits. Even if their argument is taken for face value, BJP winning a few seats is in no way a mean task. Especially in view the party was a non-entity in Kerala's political arena until a few years back. So, for the dedicated party workers, it’s no time to worry, instead have a sigh of relief and relax. Especially after months of toil and hard work, we all deserve to unnerve and have a good night’s sleep. The pessimists may have their own reasons to be reassured and restless though. Let them be on!

Social media and modern communication gadgets being the trendsetter mass communication tool of the day, have played vital role in the electoral fortunes of political outfits worldwide. It's said that the social networks has the capacity of toppling existing ones and creating new Govts. The LS elections in 2014 is a strong example to rebut this fact. Facebook and Twitter accounts were extensively used then, in inspiring the masses and spreading the message across platforms, highlighting the importance of installing a Nationalist Govt under Narendra Modi in the Centre, when the corrupt UPA2 shamed every Indian with their anti-national overtures.

So far so good, we all have played our role fairly well in the historical event which successfully concluded this evening. I hope we have all done our part of the job extremely well. Luckily all the prevalent conditions in the State were most conducive for a favorable swing towards the NDA side. We're still hopeful, so wait till the 19th when the actual results are out. Till then just relax and take no worries. We will continue our crusade and will work out a new strategy on the next course of action depending upon the ground reality and the poll outcome. As our guiding spirit as always continues to be the same "Arise, Awake, And Stop Not Till The Goal Is Reached!".

I take this opportunity also to express my sincere thanks and affection to each and every party-sympathizers who kept us encouraged throughout the prolonged campaign period with their valued 'Likes' 'Shares' and 'Comments'. Hope you will all continue to guide, support and patronise our efforts in the larger interest of our society.

Wish everyone good luck!
Thanking you all once again, Vande Mataram!

Jai Hind!

-- Sreenivasan








Tuesday, May 10, 2016

LOOKING FOR THE RIGHT ANSWERS?

LOOKING FOR ANSWERS?


We, the HINDUS got the Right Answers ...
No faith/culture ever cared for nature the way the Hindus did it!
സമുദ്രവസനേ ദേവി! പര്‍വതസ്തന മണ്ഡിതേ ! വിഷ്ണുപത്നീ ! നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ !
samudra-vasane devi, parvata-stana-maNDite |
viShNu-patni namastubhyaM, pAda-sparshaM kShamasva me ||
समुद्र-वसने देवि, पर्वत-स्तन-मंडिते ।
विष्णु-पत्नि नमस्तुभ्यं, पाद-स्पर्शं क्षमस्व मे ॥
സത്യമാണ്. മണ്ണിനെയും, വിണ്ണിനെയും, സമുദ്രത്തെയും, പര്‍വതത്തെയും മാത്രമല്ല, അനലനെയും, അനിലനെയും കാനനത്തെയും, കാര്മുകിലിനെയും വരെ ആരാധിച്ചിരുന്ന, നന്മ മാത്രം കൈമുതലാക്കി, സത്യസന്ധത പ്രഭ ചൊരിഞ്ഞിരുന്ന, ലോകത്തിനു സംസ്കാരം പകര്‍ന്നു നല്‍കി മാതൃകയായ ഒരു ദേശമുണ്ടായിരുന്നു. നമ്മുടെ സ്വന്തം നാട്, ഭാരതം!
ആര്‍ഷ ഭാരത സംസ്കൃതിയില്‍ നിന്നും മതനിരപേക്ഷ ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ വിലപ്പെട്ട പലതും ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്ന യഥാര്‍ത്ഥ്യം ഒരില്‍ക്കൂടി നമ്മെ കാലം ഓര്‍മപ്പെടുത്തുമ്പോള്‍ ഉള്ളിന്‍റെ കോണിലെങ്ങോ ഒരു തേങ്ങല്‍ മാത്രം ...
വീണ്ടുമൊരുനാൾ വരും ...
"വീണ്ടുമൊരുനാൾ വരും, എന്റെ ചുടലപ്പറമ്പിലെ തുടതുള്ളുമീ സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കും.
പിന്നെയിഴയുന്ന ജീവന്റെയനലിൽ നിന്നൊരമരഗീതം പോലെ ആത്മാക്കളിഴചേർന്നൊരദ്വൈതപത്മമുണ്ടായ് വരും.
അതിലെന്റെ കരളിന്റെ നിറവും, സുഗന്ധവും, 
ഊഷ്മാവുമുണ്ടായിരിക്കും!"

-- ശ്രീനിവാസന്‍ 

http://blog.practicalsanskrit.com/2009/08/green-bountiful-mother-earth.html

https://www.facebook.com/photo.php?fbid=10153867580188110&set=a.10150583800023110.393198.529433109&type=3&theater